Saturday, December 18, 2010

ആള്‍ക്കൂട്ടം


     പ്രധാനപാത നിവര്‍ത്തിയിട്ടിരിക്കുന്ന കറുത്ത വിരിപ്പു പോലെ നാലു റോഡുകള്‍ സന്ധിക്കുന്ന 
ജംഗ് ഷനും കടന്ന് മുന്നോട്ടു പോകുന്നു. ആ , ജംഗ് ഷനില്‍ നിന്നും ഏകദേശം പത്തടി മുന്നിലായി 
ഇടത്തോട്ടുള്ള ഇട റോഡില്‍ മൂന്നു പറമ്പുകള്‍  കഴിഞ്ഞ്  സ്ഥിതി ചെയ്യുന്ന വളരെ പഴക്കം തോന്നി
ക്കുന്ന ഓടുമേഞ്ഞ വീടിനു മുന്നില്‍ നിറയെ ആള്‍ക്കൂട്ടം. എന്താണു കാര്യമെന്നു തിരക്കി ആകംക്ഷ
ഭരിതരായി എത്തിയവരോടു ഓടിപ്പാഞ്ഞെത്തിയതിന്റെ തളര്‍ച്ചയും കിതപ്പും ചോര്‍ന്നു പോകാ
ത്തതിന്റെ വൈഷമ്യത്തോടെപ്രാണവായു പണിപ്പെട്ടു ഉള്ളിലേക്കു വലിച്ചു കയറ്റിനിരന്തര ശ്രമത്തി
ലൂടെ വരുത്തിയ ഉത്സാഹത്തോടെ ആ ആള്‍ക്കൂട്ടത്തിലെ പലരും നവാഗതരോടു സൂക്ഷ്മനിരീക്ഷ
ണ പടവത്തോടെ തങ്ങളൊരു കണ്ടു പിടുത്തംനടത്തിയിരിക്കുന്നുവെന്ന മട്ടില്‍ പറഞ്ഞു
           "അകത്തൊരു പെണ്ണും ആണും. വരുത്തരാ".
           "മറ്റേ തരക്കാരുമാണ്. ഇതിവിടെ നടപ്പില്ല".
പൊട്ടിയൊഴുകുന്ന ധര്‍മ്മിക രോഷത്താല്‍ സര്‍വ്വാംഗം വിറ കൊണ്ട ഒരു മദ്ധ്യ വയസ്ക്കന്‍ ഉച്ചത്തില്‍
പറഞ്ഞു." ഇന്നിതവസാനിപ്പിക്കണം". ആള്‍ക്കൂട്ടത്തില്‍ അയാളെ പരിചയമുള്ള പലരും അതു കേട്ടു
അനവസരത്തിലാണെന്നു ബോദ്ധ്യമായിട്ടും അറിയാതെ മൂക്കത്തു വിരല്‍ വെച്ചു പോയി. ഭാര്യയും
അഞ്ചു പെണ്‍മക്കളുമുള്ള അയാളെ തെങ്കാശ്ശിയില്‍ വെച്ചു പതിനേഴു തികയാത്ത ഒരു പെണ്‍കുട്ടി
യ്ക്കൊപ്പം പോലീസുകാര്‍ പിടിച്ച സംഭവം ഓര്‍മ്മിക്കാന്‍ പാടില്ലാത്ത സന്ദര്‍ഭത്തിലും, സമയത്തിലും
അവര്‍ ഓര്‍ത്തുപോയി. ഇതിനിടയിലാണ് മുന്നിലോട്ടോ പിറകോട്ടോ, വശങ്ങളിലേയ്ക്കോ ഉടന്‍ 
മറിഞ്ഞു വീഴുമെന്ന അവസ്ഥയിലൊരാള്‍ എങ്ങിനെയെക്കേയോ നടന്നു നടന്നു ആള്‍ക്കൂട്ടത്തിനു
മുന്നിലെത്തി  അവ്യക്തതയോടെ വലിച്ചു നീട്ടി പറഞ്ഞു.
           "ഞങ്ങളൊക്കെ മാനം മര്യദയായിട്ടു ഇവിടെ, ഇവിടെ ജീവിക്കുന്നോരാ. ഇങ്ങനെയെക്കെയാ
ണു സംഭവ വികാസമെങ്കില്‍ നമുക്കു മനസ്സമാധാനം കിട്ടോ, കിട്ടോ ഇ....വി..ടെ". അവിടെ കൂട്ടത്തി
ലുണ്ടായിരുന്ന അയാളുടെ അയല്‍വാസികള്‍ അതു കേട്ടു സ്തംബ്ധരായി അല്പ സമയം നിന്നു പോയി.
സന്ധ്യയായാല്‍ മൂക്കറ്റം മദ്യപിച്ച് വീടിനു ചുറ്റും നടന്നു വീട്ടുകാരെയും അയല്‍ക്കാരായവരെയും പാതി
രാവോളം പുലഭ്യം പറയുന്ന ആളാണു മാനത്തിനും മനസ്സമാധാനത്തിനും വേണ്ടി വിളിച്ചു കൂകുന്നത്.
ഇതിനിടയില്‍ പ്രമാണിമാരെ പോലെ ചിലര്‍ അടച്ചിരിക്കുന്നു വാതില്‍ തുറക്കാന്‍ ഉച്ചത്തില്‍ ആവ
ശ്യപ്പെട്ടു. കുറച്ചു ചെറുപ്പക്കാര്‍ അസഭ്യ വര്‍ഷങ്ങളുടെ അകമ്പടിയോടെ കതകില്‍ ആഞ്ഞാഞ്ഞിടി
ച്ചു കൊണ്ടാവശ്യപ്പെട്ടു. "തുറക്കെടാ കതക് , തുറക്കെടി കതക്". എന്നിട്ടും കതകു തുറന്നില്ല. പ്രമാ
ണിമാരിലൊരാള്‍ കതകു ചവിട്ടിപ്പൊളിക്കാന്‍ നിര്‍ദ്ദേശിച്ചു. അയാളുടെ ഷര്‍ട്ട് അലക്കാനെടുത്ത
പ്പോള്‍ കിട്ടിയ കാമുകിയുടെ സല്ലാപ ലീലകളുടെ അവിസ്മരണീയ രസാനുഭവ വിവരണം വായി
ച്ച ഭാര്യ ഏര്‍പ്പെടുത്തിയ ഊരു വിലക്കിലാണയാളിപ്പോള്‍. 
                              ചെറിയ പരിശ്രമത്തില്‍ തന്നെ ചെറുപ്പക്കാര്‍ ആ , വാതില്‍ തകര്‍ത്തു. ജന
ക്കൂട്ടം മലവെള്ളപ്പാച്ചില്‍ പോലെ വീടിനകത്തേക്കു ഇരമ്പി കയറി. സ്വപ്ന സദൃശ്യമായ ദൃശ്യം കാ
ണാനെത്തിയ പലരും നിരാശരായി. പൂര്‍ണ്ണ വസ്ത്രം ധരിച്ച ഒരു യുവാവും, യുവതിയും പേടിച്ചു വിറച്ചു
മുറിയുടെ കോണില്‍ തലക്കുമ്പിട്ടു നില്ക്കുന്നു. 
                               പിന്നെ അവിടെ നടന്നതു യുദ്ധസമാനമായ കൊടിയ മര്‍ദ്ദന മുറകളായി
രുന്നു. ഭാര്യയെ കുനിച്ചു നിറുത്തി കൈമുട്ടു കൊണ്ടു ഇടവേളയില്ലാതെ ഭേദ്യം ചെയ്യുന്നവര്‍ സംസ്ക്കാ
രത്തിന്റെയും സന്മാര്‍ഗ്ഗത്തിന്റെയും സംരക്ഷകരായി മാറി. ആ , യുവാവിനെയും യുവതിയെയും പൊ
തിരെ തല്ലി. വളരെ അടുത്തനാള്‍ പതിനാലു തികയാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ചതിനു കേസി
ല്‍പ്പെട്ട ആളിന്റെ ശക്തിയായ അടിയേറ്റ് യുവാവിന്റെ വായില്‍ നിന്നും ചുടു ചോര തെറിക്കുകയും
രണ്ടു പല്ലുകള്‍ അടര്‍ന്നു വീഴുകയും ചെയ്തു. കുളിമുറി ഒളിച്ചു നോട്ടത്തിനു പിടിക്കപ്പെട്ടു മരത്തില്‍
കെട്ടിയിട്ട് കുടഞ്ഞെറിയപ്പെട്ട പുളിയനെറുമ്പുകള്‍ ദേഹത്തു കടിച്ചു തൂങ്ങി കിടന്നതിന്റെ ദുരാനുഭ
വങ്ങളുള്ള ഒരൊന്നന്തരം ഞരമ്പു രോഗി ആ ഹതഭാഗ്യരുടെ ദേഹത്തു കാര്‍ക്കിച്ചു തുപ്പി.പലരുടെ
യും മുട്ടുകാല്‍ പതിച്ച് യുവാവും യുവതിയും വേദന കൊണ്ടു പുളഞ്ഞു പിടഞ്ഞു . അടിയും ഇടിയും
തൊഴിയുമേറ്റ് ഈഞ്ചപ്പരുവമായ യുവാവിനെയും യുവതിയെയും പോലീസെത്തി കൊണ്ടു പോയ
പ്പോള്‍ ആള്‍ക്കൂട്ടം അവിടെ നിന്നും പിന്‍വാങ്ങി. വിജയ ഭേരി മുഴക്കി പ്രധാന പാതയില്‍ പ്രവേ
ശിച്ച അവര്‍ പാതയ്ക്കരുകിലായി ചോരയില്‍ കുളിച്ചു കിടക്കുന്ന ചെറുപ്പക്കരനെയും തെട്ടരുകില്‍
ഒടിഞ്ഞു തകര്‍ന്നു കിടക്കുന്ന ബൈക്കും കണ്ട് ആക്സിഡന്റെന്നു പരസ്പരം പറഞ്ഞു കൊണ്ട്
മുന്നോട്ടു നടന്നു. അല്പ പ്രാണനായ ആ ചെറുപ്പക്കാരന്റെ ചുണ്ടുകളപ്പോഴും പതിയെ മന്ത്രിച്ചു
വെള്ളം...വെള്ളം...

Thursday, December 16, 2010

ബൂലോകത്തിന്റെ അഭിമാന ശബ്ദമാണു മൈന

 

                   ഈ മാസം 14ന് കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ഇ ഭാഷ ശില്പ ശാല
ബ്ലോഗെഴുത്തിനെ അക്കാദമി അംഗീകരിച്ചതിന്റെ  സൂചകം തന്നെയാണു് . അവിടെ സൈബര്‍ സാഹിത്യത്തിന്റെ കാലിക പ്രസക്തിയെക്കുറിച്ച് ആധികാരികമായി തന്നെ ശില്പ ശാല ഉദ്ഘാടനം
ചെയ്ത ഡോക്ടര്‍ ഇക് ബാല്‍ വിശദീകരിച്ചു. മലയാളം കമ്പ്യൂട്ടിങ്ങിന്റെ നാള്‍ വഴികളിലൂടെ കടന്നു എഴു
ത്തിന്റെ ഇന്നത്തെ സാങ്കേതികതയിലൂടെ നെറ്റിലെ മലയാളം വായനയിലെത്തിയ ശില്പ ശാല ഉച്ച
തിരിഞ്ഞ് ടിവി സുനിതയുടെ കമ്പ്യൂട്ടര്‍ മലയാളത്തില്‍തുടങ്ങി സൈബര്‍ സ്പേസ് കൊണ്ടു വന്ന ഭാവു
കത്വ പരിണാമം മലയാളത്തിലെന്ന സെമിനാറിലെത്തിയപ്പോഴും ബ്ലോഗെഴുത്തിനു് ഇന്നുണ്ടായിരി
ക്കുന്ന സാഹിത്യ പരവും വൈജ്ഞാനികപരവുമായ പ്രാധാന്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളു
ണ്ടായില്ല. അഷ്ടമൂര്‍ത്തിയും അതിനു തുനിയാത്തതു കഷ്ടമായിപ്പോയിയെന്നു ഞാന്‍ അസ്വസ്ഥതയോ
ടെ ആകുലപ്പെട്ടു. അവസാനമായി സുന്ദരിയും സുശീലയും കുലീനയുമായ മൈന ഉമൈബന്‍ സംസാ
രിക്കാനെഴുന്നേറ്റു. എന്തു പറയും അവര്‍? ഞാന്‍ സ്വയം ചോദിച്ചു. വേദിയില്‍ ഒരു തരം വൈവിധ്യ ചി
ന്തോപാസനകളോടെയാണ് അവരിരുന്നത്. മൈന സംസാരിച്ചു തുടങ്ങി. ഉറച്ചതും ഹൃദ്യവുമായ
ശബ്ദത്തില്‍ ബൂ ലോകത്തെ മാഹാത്മ്യങ്ങള്‍ അവരവതരിപ്പിച്ചു. മാസികകളും ആഴ്ച പ്പതിപ്പുകളും പോ
ലെ ബ്ലോഗെഴുത്തുകള്‍ നല്കുന്ന സാഹിത്യ വൈജ്ഞാനിക സംഭാവനകള്‍ മൈമുന അവിടെ സാഭി
മാനം താനൊരു ബ്ലോഗറാണെന്നു ഉച്ചൈസ്തരം വിളിച്ചു പറഞ്ഞു കൊണ്ട് ഒരോന്നായി എടുത്തെടു
ത്തു കാട്ടി. എല്ലാ മതങ്ങളില്‍ നിന്നും ബൂലോകത്തിലെത്തുന്ന തെറ്റായ ചില പ്രവണതകളും ചൂണ്ടി
കാട്ടാനും അതിനിടയില്‍  മൈന മറന്നില്ല.

                  സെമിനാറിനു സമാപനം കുറിച്ചു കൊണ്ട് അശോകന്‍ ചരുവില്‍ സൈബര്‍ സാഹി
ത്യത്തിന്റെ വളര്‍ച്ചക്കു വേണ്ടുന്ന പുതുപരിപാടികള്‍ അക്കാദമി നടപ്പാക്കുമെന്നു പ്രാഖ്യാപിച്ചപ്പോളു
യര്‍ന്ന കരഘോഷത്തിലും ബൂലോകത്തില്‍ പോക്കു വെയിലും അഗ്നിജ്വാലയുമായി പുറമ്പോക്കു വാസിയായി കഴിയുന്ന ഞാന്‍ ബ്ലോഗറെന്ന നിലയില്‍ മൈന പകര്‍ന്നു തന്ന അഭിമാന ബോധ
ത്തോടെ  ശിരസ്സുയര്‍ത്തിപ്പിടിച്ചിച്ച്  ഇരിപ്പിടത്തിലിരിക്കുകയായിരുന്നു.