Wednesday, November 30, 2011

പേരില്ലാ പക്ഷി

പേരില്ലാ പക്ഷി

നീതിയുടെ തുലാസിലെ
തട്ടില്‍ നില്ക്കും
ഒരു പക്ഷിയുടെ മാനം
നിറകണ്ണുകളോടെ
വിറ പൂണ്ട കൈകള്‍
കൂപ്പി , യാചിക്കുന്നു
ഭീതിയുടെ നിഴലു
വിരിക്കും കപോത
മിഴികളിലന്ധകാരം ?

തളര്‍ന്നൊതുങ്ങിയ
ചിറകുകള്‍ താഴ്ത്തി
ഒരുപക്ഷിയാരുടെ
മനസ്സിന്‍ ചില്ലയില്‍
നിണം വാര്‍ത്തിരിക്കുന്നു ?

Monday, November 7, 2011

കൂര്‍ത്ത നഖങ്ങള്‍


അവള്‍ , സുരക്ഷക്കും
അനുയാത്രക്കും പിടിക്കാന്‍
കൊതിച്ച വിരലുകളില്‍
കഴുകന്റെ കൊക്കുകള്‍
പോലെ കൂര്‍ത്ത നഖങ്ങള്‍

അച്ഛനെ പോലെ കരുതിയ
ആളിനും കൂര്‍ത്ത നഖങ്ങള്‍
ചോര പുരണ്ട നാവില്‍
നിന്നും മകളെന്ന ശബ്ദത്തിന്റെ
പൊയ്മുഖമടര്‍ന്നു വീണു
ചെകുത്താനെപോലെ
ദൈവത്തെയും ഭേദ്യം ചെയ്യാന്‍
ഒരു പെണ്‍ കരത്തിനു പിന്നെ
ശിലയുടെ കരുത്തു ലഭിക്കുമോ ?

തണുത്തു വിറച്ചു നിലത്തു
കിടക്കുമവളുടെ
നെറ്റിത്തടത്തിലാരോ
കൂര്‍ത്ത നഖങ്ങളില്ലാത്ത
വിരലുകളാല്‍ തഴുകി
എന്നോ ഉപേക്ഷിച്ചു പോയ
സാന്ത്വനത്തിന്റെ
മൃദു ശബ്ദമുയരുന്നതു കേള്‍ക്കാം
തിരശ്ശീലയെന്നാല്‍ താഴുകയായി.