Friday, November 11, 2016

വാസവദത്തയും ആയിരം രൂപയും


വാസവ ദത്ത അഴിഞ്ഞുലഞ്ഞ തലമുടി വിടർത്തി
മുന്നിലേക്കിട്ടു ചതഞ്ഞ മുല്ലപ്പൂക്കൾ നീണ്ടു മെല്ലിച്ച
വിരലുകൾ കൊണ്ടു തട്ടിക്കളഞ്ഞു് പിന്നിക്കെട്ടി.
ഫാനിന്റെ കാറ്റേറ്റു തറയിലലഞ്ഞു നീങ്ങിയ ഉടലാവ
രണങ്ങൾ ധരിച്ചു.അപ്പോഴേക്കും അയാൾ ഉടുത്തൊ
രുങ്ങി .നിമിഷങ്ങൾക്കു മുമ്പു് അസാധരണമായ
അലങ്കാര ഭാഷകൾ കൊണ്ടു് താൻ പ്രകീർത്തിച്ച
വാസവ ദത്തയുടെ തനു സവിശേഷതകളെ താത്
പര്യരഹിമായ കടക്ഷത്തോടെ നോക്കി അയാൾ
ആയിരം രൂപയുടെ ഒരു നോട്ടു് പാഴ്സിൽ നിന്നെ
ടുത്തു അവൾക്കു നേരെ നീട്ടി .

ഇതൊന്നും വേണ്ട പതിവു് ഇരുന്നൂറു മതി
വാസവദത്ത അയാളോടു പറഞ്ഞു. അയാൾ നിർ
ബ്ബന്ധം തുടർന്നപ്പോൾ ആയിരം രൂപ വാസവ ദത്ത
വാങ്ങി.
ഒരു പുത്തനുടുപ്പു് വേണമെന്ന മോളുടെ ആഗ്രഹം സാധി
ക്കാമെന്നു് ആയിരം രൂപ കയ്യിലെടുത്തു് തിരിച്ചും മറിച്ചും
നോക്കി വാസവദത്ത തീരുമാനിച്ചു
വീട്ടിലെത്തിയ പാടെ പുത്തനുടുപ്പിന്റെ കാര്യം വാസവദത്ത
മകളോടു പറഞ്ഞു . മകൾ അതു കേട്ടു് ആവർത്തിച്ചു തുള്ളി
ച്ചാടി .
ഒറ്റ മുറിയിൽ ഇരുനൂറു രൂപകൾ കൂട്ടി വെച്ചു വാങ്ങിച്ച ഏക
ആഢംബര വസ്തുവായ ടിവിയിൽ , ആയിരം രൂപ അർദ്ധ
രാത്രി മുതൽ നിരോധിച്ച പ്രഖ്യാപനം വാർത്തയ്ക്കിടയിൽ
കേട്ടപ്പോൾ വാസവ ദത്ത ഒന്നു ഞെട്ടി . ആയിരം രൂപ
ബാങ്കിൽ മാറുന്നിനു് ഉറവിടം വെളിപ്പെടുത്തണമെന്ന നിബ
ന്ധനയാണു് അവളെ ഏറെ വിഷമിപ്പിച്ചതു്. വാസവ ദത്ത
മകളെ നോക്കി . അവൾ പുസ്തകം തുറന്നു വെച്ചു് സ്വപ്നം
കാണുകയാണു്. അതു് നാളെ വാങ്ങാൻ പോകുന്ന പുത്തനു
ടുപ്പിനെക്കുറിച്ചാണെന്നു് വാസവദത്ത വേദനയോടെ
ഉറപ്പിച്ചു.

Tuesday, August 2, 2016

പാടവും വരമ്പും


പാടത്തെ പണി കഴിഞ്ഞു്
വരമ്പത്തു കയറിയ
ചെറുമിക്ക് തമ്പ്രാൻ
കനിഞ്ഞു് കൊടുത്തതു്
പത്തു മാസത്തെ ഗർഭം

സത്യമറിഞ്ഞു് കണ്ണിൽ
കത്തുന്ന കനലുമായി
പാടത്തു നിന്നു്
വരമ്പത്തു കയറിയ
കോരനു കൊടുത്തതു്
അടി നാഭിയിൽ
ആഞ്ഞൊരു തൊഴി
കണ്ണു തള്ളി പിടഞ്ഞു്
കോരന്റെ പ്രാണൻ
പാടത്തെ കാറ്റിനൊപ്പം
പറന്നകന്നു പോയി

ഇന്നു പാടത്തു പണിയില്ല
ചെറുമിയും കോരനുമുണ്ടു്
ഉപ്പു വറ്റാത്ത അവരുടെ
ചുടു കണ്ണീരിന്റെ നനവുണ്ടു്
ജാതിയും അയിത്തവുമുണ്ടു്
പിന്നെ പാടത്തും വരമ്പത്തും
കൊണ്ടും കൊടുത്തും
മതിയാകാതെ നില്ക്കുന്നവരും .

Friday, June 24, 2016

മാധവിക്കുട്ടിയുടെ എന്റെ കഥയും , മലയാളിയും




        മാധവിക്കുട്ടിയെന്നാൽ എന്റെ കഥയെന്ന കൃതിയെന്ന നിലയിലാണു് മലയാളികൾ ആ വിശ്വപ്രശസ്ത കവിയെ ഓർമ്മിക്കുന്നതു്.
മലയാളിക്ക് വേറിട്ട വായനനുഭവം നല്തിയ കൃതിയെന്ന നിലയിൽ ഇഷ്ടങ്ങളുടെ അസുലഭമായ പ്രശംസയാൽ മാധവിക്കുട്ടിയും എന്റെ കഥയും ആപാദചൂഢം ഒരിക്കൽ മൂടപ്പെട്ടു . അതിനു നിദാനമായതു് ആത്മകഥാംശമായ തുറന്ന എഴുത്തു തന്നെ . തന്റെ മുലകളോടു പ്രതിപത്തി കാട്ടാത്ത ഭർത്താവിന്റെ പ്രതിരോധ മനോഭാവത്തെ അതേ പോലെ മാധവിക്കുട്ടി എഴുതി വെച്ചു എന്റെ കഥയിൽ . ഒരത്യപൂർവ്വ ആസനം പഠിപ്പിക്കാനെത്തിയ സന്യാസി ശ്രേഷ്ടൻ പൂർണ്ണ നഗ്നയായി പഠിതാവു് മുന്നിലിരുന്നാലേ അതിനാകുകയുള്ളുയെന്നു് പറഞ്ഞപ്പോൾ താൻ അതിനു സന്നദ്ധയായിട്ടും സന്യാസി വന്നെത്താതിനെക്കുറിച്ചും മാധവിക്കുട്ടി എഴുതി. അക്കാലത്തു് ഇതൊക്കെ എഴുത്തു വിപ്ലവം എന്ന നിലയിൽ ആഘോഷിക്കപ്പെട്ടു . എന്നാൽ ഇംഗ്ലീഷിൽ മൈ സ്റേറാറി എന്ന പേരിൽ ഇതു് പ്രസിദ്ധീകരിച്ചതിനു ശേഷം എന്റെ കഥയിലെ പ്രതിപാദ്യം തന്റെ ഭാവനകളാണു് എന്നു് മാധവിക്കുട്ടി നിലപാടു സ്വീകരിച്ചപ്പോൾ ചോർന്നു പോയതു് കൃതിയുടെ ആത്മകാഥാംശം മാത്രമല്ല അതിന്റെ അന്തസ്സത്തയും കൂടിയാണു് . മാധവിക്കുട്ടിയെന്നാൽ എന്റെ കഥ അല്ലെങ്കിൽ അവരുടെ കഥകളും നേവലെറ്റുകളുമാണു് എന്നതു് മലയാളി വെച്ചു പുലർത്തുന്ന അർദ്ധ യാഥാർത്ഥ്യമാണു് . ഇംഗ്ലീഷ് സാഹിത്യത്തിനു് വിലമതിക്കാനാകാത്ത കവിതകൾ സംഭാവന ചെയ്ത വിശ്വ പ്രശസ്ത കവി തന്നെയാണു് കമലദാസ് എന്ന മാധവിക്കുട്ടി . അതിനാലാണു് അവരുടെ കവിതാ സമാഹാരം നോബൽ പുരസ്ക്കരത്തിനായി ശുപാർശ ചെയ്യപ്പെട്ടതും. looking glass എന്ന കവിതയുടെ ഒരു ഭാഗം
Getting a man to love you is easy
Only be honest about your wants as
Woman. Stand nude before the glass with him
So that he sees himself the stronger one
And believes it so, and you so much more
Softer, younger, lovelier. Admit your
Admiration. Notice the perfection
Of his limbs, his eyes reddening under
The shower, the shy walk across the bathroom floor,
Dropping towels, and the jerky way he
Urinates. All the fond details that make
Him male and your only man. Gift him all,
Gift him what makes you woman, the scent of
Long hair, the musk of sweat between the breasts,
The warm shock of menstrual blood, and all your
Endless female hungers. Oh yes, getting
A man to love is easy, but living
.......................................
......................................

വായിച്ചു നോക്കുക കൂടി പോലും ചെയ്തില്ലെങ്കിലും നെരൂദയെയും ഇതര കവികളെയും
ഇഷ്ടപ്പെട്ടതായി ഭാവിച്ചു് അടയാളപ്പെടുത്തി ബൗദ്ധിക പ്രസരണത്തിന്റെ സ്രോത
സ്സാണു് തങ്ങളെന്നു് സർഗ്ഗ തൻ പ്രമാണിത്തത്തിന്റെ വീരത്വം നെഗളിപ്പോടെ കാട്ടി
ആത്മരതിയിൽ മുഴുകുന്ന മലയാളി യൗവന വായനകൾ മാധവിക്കുട്ടി യുടെ കവിതകൾ
 കാണാതെ പോകുന്നതു് സ്വാഭാവികം. മലയാളിയുടെ  ഈ സാഹിത്യ ജാഢകളിൽ
വിഖ്യാത ഇംഗ്ലീഷു കവികളുടെ കൂട്ടത്തിൽ കാലം ചേർത്തു വെച്ച മാധവിക്കുട്ടി വെറും
എന്റെ കഥയുടെ എഴുത്തുകാരി മാത്രം . ഈ എന്റെ കഥയിൽ അഭിരമിച്ചാകാം ഒരു
വെളുവെളുത്ത, തുടുതുടുത്ത, ചൊകചൊകന്ന രാഷ്ട്രീയക്കാരൻ മാധവിക്കുട്ടിയെ തെറ്റി
ദ്ധരിപ്പിച്ചതു്. അവസാന നാളുകളിൽ ആ, അഗ്നിമുഖിക്കുള്ളിൽ പിടയുകയായിരുന്നു
ആമിയുടെ പ്രോമോപസാക നൈർമ്മല്യ മാനസം.

Saturday, April 16, 2016

ശ്രീരാമ പട്ടാഭിഷേകം ബാലെയും മത്സര കമ്പവും


തിരുവനന്തപുരം നഗരത്തിലെ പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ
ഗുരു ഗോപിനാഥ് നടനഗ്രാമം അവതരിപ്പിക്കുന്ന ശ്രീരാമ പട്ടാഭിഷേകം
ബാലെ രാമ രാവണ യുദ്ധ രംഗംത്തിലെത്തി.മൂന്നു മണിക്കൂർ പിന്നിട്ടി
രിക്കുന്നു ബാലെ .രാത്രി 10 മണി കഴിഞ്ഞു . ഏഴു മണി മുതൽ ബാലെ
കണ്ടു കൊണ്ടിരിക്കുന്ന ഒരാളു പോലും എഴുന്നേറ്റു പോകാത്ത കാഴ്ച
നടനഗ്രാമത്തിന്റെ സെക്രട്ടറിയെന്ന നിലയിൽ സാഭിമാനം ഞാൻ കണ്ടു.
കാവ്യത്മകമായ ഗാനത്തിലൂടെയാണു് സംഭഷണം മുഴുവൻ . അഭിനയം
കേരള നടനം നൃത്തരൂപത്തിലും. എന്നിട്ടും ക്ഷമയോടെ ബാലെ ആസ്വ
ദിക്കുന്ന നഗരവാസികളായ കാണികൾ തെല്ലു് എന്നെ വിസ്മയിപ്പിക്കു
കയും ചെയ്തു.
പെട്ടെന്നാണു് മഴ ചാറി തുടങ്ങിയതു്. രാവണൻ രാമസായകമേറ്റ് മോക്ഷ
ഗതി പ്രാപിച്ച രംഗം അവസാനിച്ചു് അവസാന രംഗത്തിനായി തിരശ്ശീല
വീണു . മനസ്സൊന്നു പിടഞ്ഞു. ഇത്രയും നേരം ആസ്വാദനത്തിന്റെ
പാരമ്യത്തിലെത്തിയ കാണികൾ അവസാനരംഗം തീരുന്നതു വരെ ഉ
ണ്ടാകില്ലേ ? ഒരു സർക്കാർ സ്ഥാപനം ബാലെ പോലെയുള്ള കലാ
രൂപം രംഗത്തവതരിപ്പിക്കുന്നതിന്റെ അസാധരണത്വവും, കടമ്പ
കളും ഈ ആസ്വാദക വൃന്ദത്തിന്റെ തത്പരതയിൽലഘൂകരിച്ച അവ
സ്ഥയിലാണു് മഴ പെയ്യുന്നതു്. കാണികൾ തലയിൽ കൈകൾ ചേർത്തു
പിടിക്കുന്നു. ചിലർ തലമുടിയിലെ മഴ വെള്ളം കൈകൊണ്ടു് തെറ്റി കളയു
ന്നു. എന്നാൽ ഒരാളു പോലും ഇരിപ്പിടത്തിൽ നിന്നും എഴുന്നേല്ക്കുന്നില്ല.
അവസാന രംഗം പട്ടാഭിഷേകം ആരംഭിച്ചു. ശ്രീരാമ ശിരസ്സിൽ വസിഷ്ട
മഹർഷി കിരീടം ചൂടി സീതാസമേതം ശ്രീരാമചന്ദ്രൻ സിംഹാസനത്തിൽ 
ഉപവിഷ്ടനായതോടെ ബാലെ പര്യവസാനിച്ചു. നിറഞ്ഞ കരഘാഷത്തി
നിടയിൽ മഴ കനിവോടെ പിൻവാങ്ങി.
വെള്ളനാട് ഭഗവതി ക്ഷേത്രത്തിൽ ആയിരത്തിയഞ്ഞൂറിലധികം
വരുന്ന ഭക്തജനങ്ങളാണു് ഈ ബാലെ കാണനെത്തിയതു്. മരുതംകുഴി
ദേവീ ക്ഷേത്രത്തിലും ആയിരത്തിനു മുകളിൽ ആളുകൾ ബാലെ കാണാ
നുണ്ടായിരുന്നു. ക്ഷേത്രത്തെ കലകളുടെ സംഗമ ഭൂമിയാക്കുന്നതിനു
പകരം ക്ഷേത്രാങ്കണത്തെ യുദ്ധവേദിക്കു സമാനമാക്കി വെടിക്കെട്ടു് നട
ത്തുന്നതു് എന്തിനെന്നു് ഈ അവസരത്തിൽ ഞാൻ ആലോചിച്ചു പോയി.
ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ മതപരമായ ചടങ്ങുകൾക്കും ഉപരിയായി
ഒരു നാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണു്. തങ്ങളുടെ കുറച്ചു
ദിവസങ്ങൾ ക്ഷേത്രങ്ങളിലെ ഉത്സവ പറമ്പുകളെസ്നേഹത്തിന്റെയും ,
സാഹോദര്യത്തിന്റെയും ഭൂമികയാക്കി മാറ്റുകയാണു് അതാതു നാട്ടുകാർ. ഭ
ക്തിയും , വിശ്വാസവും, സാഹോദര്യവും ഒരുമയും ഇടകലർന്ന നിഷ്ക്കളങ്ക
സംഗമഭൂമിയെ എന്തിനു് മരണത്തിന്റയെും , വേർപാടുകളുടെയും ശാപസ്ഥ
ലമാക്കി മാറ്റുന്നു. മത്സര കമ്പം മാരകമായ അപകടം തീർക്കുമ്പോൾ
ഇനിയും അതു വേണമോയെന്നു് മനസ്സിരുത്തി നമ്മൾ ആലോചിച്ചു
തീരുമാനിക്കേണ്ടതല്ലേ.
നമ്മുടെ ശസ്ത്രീയ കലാ രൂപങ്ങൾക്ക് ഇന്നും ജനങ്ങളുടെയിടയിൽ സ്വീകാ
ര്യതയുണ്ടെന്നതിനു് തെളിവാണല്ലോ പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ
ഗുരുഗോപിനാഥ് നടനഗ്രാമം അവതരിപ്പിച്ച ശ്രീരാമ പട്ടാഭിഷേകം ബാലെ.
എട്ടു ലക്ഷം രൂപ മുടക്കി മത്സര കമ്പം നടത്തി പ്രാമാണികത്വം കാട്ടുന്നതി
നു പകരം ആകർഷകങ്ങളായ സുകുമാരകലകൾ ഇതിലും കുറഞ്ഞ ചിലവിൽ 
അവതരിപ്പിക്കാൻ അവസരം നല്കുകയല്ലേ വേണ്ടതു്. ആചാര പ്രകരം വെടി
ഒരു വഴിപാടു് മാത്രമാണു്. അതു മത്സരമാക്കി മാറ്റുന്നതു് തന്നെ ആചാര ലംഘന
മാണു് .

Friday, January 1, 2016

കാണ്മാനില്ല


എന്നെ കാണാനില്ലെന്ന
ആവാലതിയാണു് നിനക്ക്
ഒരു തക്കത്തിനു് ഞാൻ
ഓടി മറഞ്ഞെന്നും 
പറഞ്ഞു പറ്റിച്ചു ഒളിച്ചെന്നും
ആക്ഷേപം ചൊരിയുന്നു നീ
കാഴ്ചകൾ കാണാൻ
പ്രകൃതിയുടെ ഉയരങ്ങളിൽ 
കൂടെ വന്നെങ്കിൽ 
അതി ഗർത്തത്തിലേക്കു്
തള്ളിയിടുമായിരുന്നു
ഞാനെന്നു് നിന്റെ ആത്മഗതം
എന്നെ കാണാതായതിനെക്കുറിച്ചു്
എനിക്ക് മാത്രമുള്ള ചരിത്രപാഠം
എഴുതി വെയ്ക്കപ്പെട്ടതിങ്ങനെ
ഇറങ്ങുമ്പോളെത്രശാന്തമായിരുന്ന 
നിന്റെ കടലിലാണു്എന്നെ കാണാതായതു് .